ഖേല്‍ രത്‌നയില്‍ രാജീവ്ഗാന്ധിയെ പുറത്താക്കിയത് പ്രധാനമന്ത്രിയുടെ കളി

Web Desk
1 Min Read

ന്യൂഡല്‍ഹി: ആരുമല്ല, മോദിയാണ് ഖേല്‍രത്‌ന പുരസ്‌ക്കാരത്തില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് മാറ്റാന്‍ കളിച്ചതെന്ന റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താല്‍പര്യപ്രകാരം മാത്രമാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ദി വയറാണ് പുറത്തുവിട്ടത്. വിവരാവകാശ രേഖകളെ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

city exchange

രാജീവ് ഗാന്ധിയുടെ പേരിന് പകരം ഹോക്കി താരം ധ്യാന്‍ ചന്ദിന്റെ പേരാണ് ഖേല്‍രത്‌നയ്ക്ക് നല്കിയത്. നാല് പതിറ്റാണ്ടിന് ശേഷം ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സില്‍ മെഡല്‍ നേടിയതിനു പിന്നാലെയായിരുന്നു പുരസ്‌കാരത്തിന്റെ പേര് മാറ്റല്‍ ചടങ്ങ് നടത്തിയത്.

ജനങ്ങളുടെ ആഗ്രഹപ്രകാരം ഖേല്‍രത്ന ഇനി ധ്യാന്‍ചന്ദിന്റെ പേരിലായിരിക്കും അറിയപ്പെടുക എന്നായിരുന്നു മോദി പ്രഖ്യാപിച്ചത്. എന്നാല്‍ ഇക്കാര്യമാവശ്യപ്പെട്ട് ഒരാള്‍ പോലും അപേക്ഷിച്ചതിന്റെ രേഖകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലില്ല. കായിക- യുവജനക്ഷേമ മന്ത്രാലയത്തിന്റെ ഓഫീസിലും ഇത് സംബന്ധിച്ച രേഖകളില്ല.

- Advertisement -
Ad image

മാത്രമല്ല മോദിയുടെ ട്വീറ്റിന് ശേഷം മാത്രമാണ് പേരുമാറ്റുന്നതിനെക്കുറിച്ചുപോലും അധികൃതര്‍ തീരുമാനിച്ചതെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖേല്‍രത്നയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് എത്ര പേരാണ് മോദിയ്ക്ക് അപേക്ഷ അയച്ചതെന്നും ഇതിന്റെ രേഖകള്‍ ലഭ്യമാണോയെന്നുമായിരുന്നു വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചത്. എന്നാല്‍ ഇക്കാര്യത്തെ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല എന്നായിരുന്നു മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി നല്‍കിയ മറുപടി.

ആഗസ്റ്റ് ആറിനാണ് മോദി തന്റെ ട്വീറ്റില്‍ നിരവധി പേര്‍ ഖേല്‍ രത്നയ്ക്ക് ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന്റെ പേരിടണമെന്ന് ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞത്.

Share This Article
Leave a Comment
error: Content is protected !!