ഫലസ്തീന്‍ പ്രശ്‌നങ്ങളോടൊപ്പം നിന്ന റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗീസ് വിലക്കെന്ന് എര്‍ദോഗാന്‍

Web Desk
1 Min Read

അങ്കാറ: ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം രാജ്യം വിലക്കേര്‍പ്പെടുത്തിയെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗാന്‍. ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ക്കൊപ്പം നിന്നതിനാണ് ക്രിസ്റ്റ്യാനോയെ രാജ്യവും കോച്ചും വിലക്കിയതെന്നും എര്‍ദോഗാന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ ലോകകപ്പ് പോലൊരു പ്രധാന ടൂര്‍ണമെന്റില്‍ റൊണാള്‍ഡോയെ ഉപയോഗിക്കാതെ മാറ്റി നിര്‍ത്തിയെന്നും എര്‍ദോഗാന്റെ ആരോപണത്തിലുണ്ട്.

city exchange

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അവര്‍ വെറുതെ പാഴാക്കിക്കളയുകയായിരുന്നുവെന്നും ദൗര്‍ഭാഗ്യകരമെന്നോണം അദ്ദേഹത്തിനുമേല്‍ രാഷ്ട്രീയ വിലക്കേര്‍പ്പെടുത്തിയിരിക്കുകയായിരുന്നുവെന്നും പറഞ്ഞ എര്‍ദോഗാന്‍ കളിയുടെ 30 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ റൊണാള്‍ഡോയെപ്പോലൊരു താരത്തെ ഇറക്കുന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ഊര്‍ജവും ഇല്ലാതാക്കുന്നതാണെന്നും പ്രതികരിച്ചു.

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ തോറ്റത്. ഈ മത്സരത്തില്‍ പകരക്കാരനായാണ് പോര്‍ച്ചുഗല്‍ ക്രിസ്റ്റ്യാനോയെ കളിക്കാന്‍ ഇറക്കിയത്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!