Connect with us

Featured

കാല്‍ നൂറ്റാണ്ടു കാലത്തെ ദുരിതകഥയുമായി സുഹറയും മക്കളും

Published

on


ഷാര്‍ജ: താമസ രേഖകളില്ലാത്തതിന്റെ പേരില്‍ കാല്‍ നൂറ്റാണ്ടു കാലം പുറം ലോക ബന്ധമില്ലാതെ കഴിഞ്ഞ സ്ത്രീയും മക്കളും അധികാരികളുടെ സഹായം തേടുന്ന വാര്‍ത്ത പുറത്തുവന്നു. വൈക്കം സ്വദേശി സന്തോഷിന്റെ ഭാര്യയും മക്കളുമാണ് ഗള്‍ഫില്‍ ഒറ്റപ്പെട്ടത്. ഭര്‍ത്താവിനെ നാടുകടത്തിയതോടെയാണ് താമസ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി പുറംലോകവുമായി ബന്ധമില്ലാതെ ഷാര്‍ജയിലെ ഒറ്റമുറിയില്‍ കഴിയുകയാണ് ശ്രീലങ്കക്കാരി സുഹ്‌റയും രണ്ടു മക്കളും.
1991ലാണ് ശ്രീലങ്കക്കാരി സുഹ്‌റാ ബീവി വീട്ടുജോലി തേടി അബുദാബിയിലെത്തിയത്. തൊഴിലെടുത്ത ഈജിപ്ഷ്യന്‍ കുടുംബത്തില്‍ നിന്ന് ദേഹോപദ്രവം ഏറിയതോടെ അവിടെ നിന്ന് രക്ഷപ്പെട്ടു. പിന്നീട് വൈക്കം സ്വദേശി സന്തോഷുമായി പ്രണയത്തിലായി. പാസ്‌പോര്‍ട്ട് വിട്ടു കൊടുക്കാന്‍ ഈജിപ്ഷ്യന്‍ കുടുംബം തയ്യാറാവതെ വന്നപ്പോള്‍ നിയമപരമായി റജിസ്റ്റര്‍ ചെയ്യാതെ ഇവര്‍ ഒന്നിച്ച് ജീവിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകാനാവാത്തതിനാല്‍ താമസിക്കുന്ന ഫ്‌ളാറ്റിലാണ് രണ്ടുകുട്ടികള്‍ക്കും സുഹറ ജന്മം നല്‍കിയത്.
2012ല്‍ കച്ചവടത്തില്‍ പങ്കാളി ചതിച്ചതോടെ ജയിലിലായ സന്തോഷിനെ അധികൃതര്‍ നാടുകടത്തി. ഭാര്യയേയും മക്കളേയും പിരിഞ്ഞു നില്‍ക്കാന്‍ പറ്റാതെ മാസങ്ങള്‍ക്കകം ഒമാന്‍ വഴി നിയമ വിരുദ്ധമായി ദുബൈയില്‍ സന്തോഷ് എത്തിയെങ്കിലും പോലീസ് പിടിയിലാവുകയും വീണ്ടും നാടുകടത്തുകയുമായിരുന്നു.
മക്കള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് പോലുമില്ല. അതുകൊണ്ട് ഇരുപത്തിയഞ്ചുകാരനായ മകനും ഇരുപത്തിമൂന്നുകാരി മകളും ഇതുവരെ വിദ്യാഭ്യാസം പോലും നേടാനായില്ല.
ഒറ്റമുറിയില്‍ ബേബി സിറ്റിംഗ് നടത്തികിട്ടുന്ന കാശുകൊണ്ടാണ് അമ്പത്തിയാറുകാരി സുഹ്‌റ മക്കളെ വളര്‍ത്തിയത്. കൊവിഡ് വന്നതോടെ അതും മുടങ്ങിയിരിക്കയാണ്. എങ്ങിനെയെങ്കിലും നാട്ടിലെ പിതാവിനരികിലെത്താന്‍ സഹായിക്കണമെന്നാണ് ഇവര്‍ക്ക് പറയാനുള്ളത്.


error: Content is protected !!