Connect with us

NEWS

അന്തരീക്ഷത്തിലും ചൂട് തെരഞ്ഞെടുപ്പ് പ്രചരണത്തിലും ചൂട്

Published

on


കോലഞ്ചേരി: ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളുടെ വോട്ട് അഭ്യര്‍ഥന ചൂടുപിടിച്ചിരിക്കുകയാണ്. വേനല്‍ ചൂടിനെ വകവയ്ക്കാതെ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് ഇറങ്ങി കഴിഞ്ഞു.

എന്നാല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സിറ്റിംഗ് എം പിയുമായ ബെന്നി ബഹനാന്‍ ഇലക്ഷന്‍ പ്രചരണത്തില്‍ ഒരു പടി മുമ്പിലാണ്. സ്ഥാനാര്‍ഥിയുടെ പര്യടനം പട്ടിമറ്റം ബ്ലോക്കിലൂടെ ആയിരുന്നു. ശബരിമല മുന്‍മേല്‍ശാന്തി ബ്രഹ്‌മശ്രീ എ ആര്‍ രാമന്‍ നമ്പൂതിരിയെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി സന്ദര്‍ശിച്ചു. അവിടുന്ന് നേരെ ചെന്നത് ഐരാപുരത്തെ റബര്‍ പാര്‍ക്ക് ജീവനക്കാരെ കണ്ട് വോട്ട് അഭ്യര്‍ഥിക്കാനായിരുന്നു. എല്ലാവരോടും വ്യക്തിപരമായ രീതിയിലുള്ള വോട്ട് ചോദിച്ച ശേഷം എത്തിയത് മണ്ണൂരിലെ ആര്‍ദ്രത ബാലഭവന്‍ സന്ദര്‍ശിക്കാനായിരുന്നു.

മാതാപിതാക്കള്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ മാതാപിതാക്കളുടെ ജീവിത പ്രാരാബ്ധങ്ങള്‍ കൊണ്ട് പ്രതിസന്ധികള്‍ നേരിടുന്നവരോ ആയ കുഞ്ഞുങ്ങളാണ് ഇവിടെയുള്ളത്. കരുതലിന് ഒരു കരസ്പര്‍ശം എന്ന പോലെ ബാലഭവിലെ കുഞ്ഞുങ്ങളും സ്ഥാനാര്‍ഥിയെ സ്‌നേഹം കൊണ്ട് പൊതിഞ്ഞു. സൗഹൃദ സംഭാഷണങ്ങള്‍ക്ക് ശേഷം കുടുംബവുമായി വീണ്ടും ഒരു ദിവസം എത്തിച്ചേരാമെന്ന വാക്ക് നല്‍കിയാണ് ബാലഭവനില്‍ നിന്നും സ്ഥാനാര്‍ഥി ഇറങ്ങിയത്.

പിന്നീട് കവലകള്‍ തോറും സൗഹൃദം പുതുക്കിയുള്ള വോട്ട് അഭ്യര്‍ഥന. ശേഷം കോലഞ്ചേരി മെഡിക്കല്‍ ആശുപത്രിയിലേയും ഐക്കര നാടിലെ ജെനുവിന്‍ സ്‌പൈസസ് കമ്പനിയിലെ ജീവനക്കാരെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിച്ചാണ് യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ പകല്‍ തന്റെ പര്യടനം അവസാനിപ്പിച്ചത്.


error: Content is protected !!