Connect with us

Featured

ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ മുസ്‌ലിം വനിതാ യുദ്ധവിമാന പൈലറ്റായി സാനിയ

Published

on


മിര്‍സാപൂര്‍: ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ മുസ്‌ലിം വനിതാ യുദ്ധവിമാന പൈലറ്റായി ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ സ്വദേശി സാനിയ മിര്‍സ. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ ഫൈറ്റര്‍ പൈലറ്റ് പരീക്ഷയില്‍ സാനിയ മിര്‍സ വിജയം വരിച്ചു. ഡിസംബര്‍ 27ന് പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സാനിയ പ്രവേശനം നേടും.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ 400 സീറ്റുകളിലേക്ക് 2022ല്‍ നടന്ന പരീക്ഷയില്‍ 19 പേര്‍ വനിതകളായിരുന്നു. ഇതില്‍ രണ്ട് സീറ്റുകള്‍ വനിതാ യുദ്ധവിമാന പൈലറ്റുമാര്‍ക്കായി നീക്കിവച്ചിരിക്കുന്നു. അതിലാണ് സാനിയ വിജയം വരിച്ചത്.

ടെലിവിഷന്‍ മെക്കാനിക്കായ ഷാഹിദ് അലിയാണ് സാനിയയുടെ പിതാവ്. തന്റെ ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടതായും രണ്ടാം ശ്രമത്തിലാണ് സീറ്റ് ലഭിച്ചതെന്നും സാനിയ പറഞ്ഞു. ഹിന്ദി മീഡിയം സ്‌കൂളില്‍ പഠിച്ചത് വലിയ നേട്ടമായെന്ന് പറഞ്ഞ സാനിയ ഉത്തര്‍ പ്രദേശിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ജില്ലാതല ടോപ്പറുമായിരുന്നു. രാജ്യത്തെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായ അവ്നി ചതുര്‍വേദിയാണ് തന്റെ മാതൃകയെന്ന് സാനിയ പറയുന്നു. അവരെപ്പോലെ ആകാനാണ് താനും ആദ്യം മുതല്‍ ആഗ്രഹിച്ചിരുന്നതെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷയില്‍ 149-ാം റാങ്കാണ് സാനിയ മിര്‍സ നേടിയത്. ദേഹത് കോട്‌വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജസോള്‍ ഗ്രാമത്തില്‍ താമസിക്കുന്ന സാനിയ പണ്ഡിറ്റ് ചിന്താമണി ദുബെ ഇന്റര്‍ കോളജിലാണ് പത്താം ക്ലാസു വരെ പഠിച്ചത്. തുടര്‍ന്ന് മിര്‍സാപൂരിലെ ഗുരുനാനാക്ക് ഗേള്‍സ് ഇന്റര്‍ കോളജില്‍ നിന്ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസ്സായി.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!